Thursday, September 22, 2011

നവോദയ,ജന്മദിന ഗീതം 

തമസ്സാം ജീവിതപാതയില്‍ 
സ്നേഹസൂര്യനായ് പിറവികൊണ്ടു 
നിസ്വ മാനസങ്ങളില്‍ സ്വാന്തന തെന്നലായ്,
പൂവിതള്‍ സ്പര്‍ശമായ്
മോചനസ്വപ്നമായ് പൂത്തുലഞ്ഞു.
    
    സംഘബോധത്തിന്‍ കൊടിഉയര്‍ത്തി 
    സങ്കടകടലുകള്‍ ഒത്തുതാണ്ടി 
    വര്‍ഗബോധത്തിന്‍ വീര്യമാര്‍ന്നു-
    ജാതി മതാന്ധത ആട്ടിമാറ്റി.

ജയിലറ കോട്ടയില്‍  മരണകിടക്കയില്‍ 
മരുഭൂമി പകരുന്ന ദൈന്യദുക്കങ്ങളില്‍ 
അശരനര്‍ക്കാലംബ ദീപ്തിയായി.
   
    നോവും ഗൃഹാതുര മുറിവ് തുന്നി.
    സര്‍ഗതാളങ്ങളങ്ങള്‍ക്കുയിര് നല്‍കി 
    സമത്വലോകത്തിന്‍ കിനാവുണര്‍ത്തി
    കരളുറചാണ്ടുകല്‍ പതുതാണ്ടി.

നാടിന്‍ വിശപ്പാറ്റന്‍ നാടുവിട്ടോര്‍ 
നാട്ടുതബ്രാക്കള്‍ അവഗണിചോര്‍
ജീവിതമോഹങ്ങള്‍ കോര്‍ത്തെടുത്
പൊരുതുവാന്‍ പടയണി പാട്ടുപാടി 
ഒത്തുചെര്‍ന്നോരുമയില്‍ കൈകള്‍ കൊര്‍പ്പൂ.


രഘുനാഥ് ഷോര്‍ണൂര്‍ 

   


Thursday, September 8, 2011

ONAM SMRITHYIL



ഒരു ഓണകിനാവ്


ഓണം സ്മ്രിതികൂട്ടില്‍ ആര്‍ദ്ര താളമായ് നിറയുന്നു 
പൊയ്പോയ നാള്‍കള്‍ തന്‍ സ്നേഹകിനക്കളില്‍-                                                                                                                      ഉന്മാദമായ് പടരുന്നു.

ഓണം തറവാട്ട്‌ വീട്ടിലെ ജന്മസാബല്യമായ്
സ്നേഹകളികൂട്ടായ്,പൂവിളി പുണ്യമായ് 
പുത്തനുടുപ്പായ്,പഴം നുറുക്കിന്‍ മാധുര്യമായ് 
അമ്മവീടിന്‍ വിരുന്നായ്‌ പൂത്തു തളിര്‍ക്കുന്നു. 

വിശപ്പാലുരുകിയ സതീര്‍ത്യന്റെ ഈറന്‍ മിഴികളായ്‌
കൊലകത്തിയില്‍ പൊഴിഞ്ഞ സഗാവിന്‍ നേരിപ്പോടായ്
ഓണകോടിക്കായ് റെയില്‍ പാളത്തിലരഞ്ഞ സഗിയായ്
നിറംവാര്‍ന്ന വേദനപൂക്കളായി ഇതളറ്റ് വീഴുന്നു.

ഓണം, റിബെറ്റ്യ്,പ്ലാസ്റ്റിക്‌ പൂക്കളായ്-
ചാനെല്‍ കൊജ്ജലായ് മാറുന്നു.
ജീവിതം വാണിഭ ചന്തയായ് മാറുന്നു.
ആര്‍ത്തിയും,രതിയും,പകയും പുകയുന്നു.
കുഞ്ഞിളം ചുണ്ടിലും ലഹരി നുരയുന്നു.

ഓണം,കള്ളപറകല്‍ പൊളിക്കണം
മാവേലിനാടിന്റെ ഈണം പടര്‍ത്തനം
സ്നേഹസമത്വ ഗീതങ്ങളില്‍ 
ചൂഷകനീതി തകര്‍ത്തെറീഞീടന്ണം.



രഘുനാഥ് ഷോര്‍ണൂര്‍